ഫാ. അനുരാജ്
Nov 5, 2021
Updated: Jan 30, 2022
ആണ്ടുവട്ടം 32 - ഞായർ വചന വിചിന്തനം
ദൈവ പരിപാലനത്തിൽ മാത്രം ആശ്രയിച്ച്കൊണ്ട് ജീവിതം കെട്ടിപ്പടുക്കുന്ന രണ്ട് വിധവകളാണ് ഇന്നത്തെ വചനഭാഗങ്ങളുടെ ശ്രദ്ധാകേന്ദ്രം. ഒന്നാം വായനയിൽ സറേഫാത്തിലെ വിധവയും സുവിശേഷത്തിൽ രണ്ട് നാണയത്തുട്ടുകൾ നിക്ഷേപിക്കുന്ന വിധവയും.
സത്യത്തിൽ എന്തിനാണ് നമ്മൾ ദേവാലയത്തിൽ കാണിക്കയിടുന്നത്? ദൈവത്തെ പ്രസാദിപ്പിക്കാൻ പണത്തിന്റെ ആവശ്യമുണ്ടോ?
സമ്പത്ത് ദേവാലയത്തിൽ കൊടുക്കുമ്പോൾ പ്രധാനമായും രണ്ട് കാര്യങ്ങൾ നമ്മൾ അറിഞ്ഞോ അറിയാതെയോ പ്രഘോഷിക്കുകയാണ്. 1 പണമല്ല എൻ്റെ ദൈവം.. 2 പൂർണമായ ദൈവാശ്രയം.
സത്യത്തിൽ രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ വിവരിക്കുന്ന (1രാജാ 17: 10-16) ഈ സംഭവവത്തിൽ മറഞ്ഞിരിക്കുന്ന രഹസ്യം അറിയുമ്പോൾ നാം മതിമറന്ന് ദൈവത്തെ ആരാധിച്ചുപോകും. കാരണം നമ്മെ അമ്പരിപ്പിക്കുന്ന വരാനിരിക്കുന്ന ദൈവീക പദ്ധതിയുടെ പൂർവ പ്രഖ്യാപനമായിരുന്നു അത്.
അതേസമയം ഈ സംഭവം മറ്റൊരു യാഥാർഥ്യത്തിന്റെ മുന്നൊരുക്കമായിരുന്നു. അപ്പവും എണ്ണയും പ്രതീകങ്ങളാണ്. ഒരിക്കലും വറ്റാത്ത യാഥാർഥ്യങ്ങളുടെ പ്രതീകങ്ങൾ. ....
അതുകൊണ്ട്, സഭയുടെ കൂദാശ ജീവിതത്തിന്റെ അനന്തമായ സമൃദ്ധിയുടെ ഒരു പ്രാവാചക സംഭവമാണ് സറേഫാത്തിൽ നടന്നത് എന്ന് പറയാം. പഴയനിയമത്തിലെ എണ്ണയും അപ്പവും കൊണ്ട് ഏലിയാ വിധവയ്ക്ക് സ്വാഭാവിക ജീവൻ നൽകുന്നതുപോലെ ഇന്ന് ക്രിസ്തു...... വീഡിയോ കാണുക